ടെഹ്റൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ആയത്തൊള്ള ഖമനയ്യുടെ ഭാര്യയും മരിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മൻസൂറ ഖോജാസ്തെ ബാഗർസാദെ മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ഖമനേയ്യും ഖോജാസ്തെയും 1964ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയും വീട്ടിൽതന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖോജാസ്തെയുടേത്.
അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള ഖമനയിയെയുടെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനയിയും മകളും മരുമകനും കൊച്ചുമകനും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.